AspanHomeopathy

AspanHomeopathy

Share

21/01/2022

#കോവിഡ്_ചികിത്സക്ക്_ഹോമിയോപ്പതി
നിങ്ങളുടെ തൊട്ടടുത്തുളള സ്ഥലത്തെ നമ്പറിലേക്ക് വിളിക്കൂ....📞AspanHomeopathy

21/05/2018

നിപാ വൈറസ് : വ്യാജ വാർത്തകളെ സൂക്ഷിക്കുക.
ആശങ്ക വേണ്ട ,ജാഗ്രത പാലിക്കുക

1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൂടി കൃഷിയിടങ്ങളിലേക്ക് എത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങി.സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ് ഈ അവസ്ഥ ഏറെ ഭീഷണമായത്.1999-ലാണ്‌ ഇത്‌ മനുഷ്യരെ ആദ്യം ബാധിച്ചത്‌. മലേഷ്യയില്‍ ഈ വൈറസ്‌ ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലത്തിന്റെ പേരാണ്‌ ഇതിന്‌ നല്കിമയിരിക്കുന്നത്‌. 1994-ല്‍ ഓസ്‌ട്രേലിയയില്‍ പ്രത്യക്ഷപ്പെട്ട ഹെന്ഡ്ര വൈറസുമായി നിപായ്‌ക്ക്‌ ഏറെ സാമ്യമുണ്ട്‌. (ഹെന്ഡ്രസ പട്ടണത്തിലാണ്‌ വൈറസ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌). രണ്ട്‌ വൈറസുകളും Paramyxoviridae കുടുംബത്തില്പെ്ട്ടവയാണ്. വവ്വാലുകളാണ് ഇവയുടെ പ്രകൃതിയിലെ സംഭരണകേന്ദ്രങ്ങള്‍. വവ്വാലുകളില്നി്ന്ന്‌ പന്നികളിലെത്തുകയും, അവിടെ വെച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച്‌ മനുഷ്യരെ മാരകമായി ബാധിക്കുകയും ചെയ്ത വൈറസാണ്‌ നിപാ. മലേഷ്യയില്‍ പ്രത്യക്ഷപ്പെട്ട നിപാവൈറസ്‌ പിന്നീട്‌ സിങ്കപ്പൂരിലേക്ക്‌ രോഗം വ്യാപിച്ചു. നൂറിലേറെപ്പേര്‍ വൈറസ്‌ ബാധിച്ച്‌ മരിച്ചു. പന്നികൃഷിക്കാരും തൊഴിലാളികളുമായിരുന്നു മരിച്ചവരിലേറെയും

രോഗലക്ഷണങ്ങൾ

വൈറസ് ബാധയുണ്ടായാൽ, അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്(ബീജ ഗർഭകാലം). രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ.

ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി,ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.

ശ്വാസകോശ സംബദ്ധമായ ലക്ഷണങ്ങൾ ഉണ്ടാവാം

രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്

തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്(മസ്തിഷ്ക വീക്കം )ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്

നിപാ വൈറസ് ബാധ ഉണ്ടായതിന്റെ അനന്തര ഫലമായി ഭാവിയിൽ അപസ്മാരങ്ങളും വ്യക്തി വൈകല്യങ്ങളും കാണപ്പെടാം.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ

• വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പകർച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.
• വവ്വാലുകൾ കടിച്ച കായ്ഫലങ്ങൾ ഒഴിവാക്കുക.
• വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

രോഗം ബാധിച്ച വ്യക്തിയിൽ നിന്നും രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ:

• രോഗിയുമായി സമ്പർക്കം ഉണ്ടായതിനി ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
• രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
• രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

• രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും വേർതിരിച്ച വാർഡുകളിലേക്ക് (isolation ward) പ്രവേശിപ്പിക്കുക.
• രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും മാസ്കും ധരിക്കുക.
• സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക.
• ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

രോഗം വന്നു മരണമടഞ്ഞ ആളിൽ നിന്നും രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ:

• മൃതദേഹസമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
• മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
• മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.
• മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
• മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ അണു നശീകരണം നടത്തുക.

Want your practice to be the top-listed Clinic in Kullu?
Click here to claim your Sponsored Listing.

Website

Address


Kullu